Follow us on:
സഹതാപം

കോടതി വിചാരണ കഴിഞ്ഞിറങ്ങുമ്പോള്‍ എന്റെ തണുത്തുറച്ച  ഹൃദയം 

ആര്‍ക്കോ വേണ്ടി തെങ്ങികൊണ്ടിരുന്നു...ഹൃദയം മാത്രം .ചുറ്റിലും 

കാണികളായി സ്ത്രീകളും പുരുഷന്മാരും .

സഹതാപത്തോടെ നോക്കുന്ന ഒരു കണ്ണും ഞാന്‍ കണ്ടില്ല..കടിച്ചു കീറാന്‍ 

ഒരുങ്ങി നില്‍ക്കുന്ന ചെന്നായകള്‍..

അവരുടെ സഹതാപത്തിന് ഞാന്‍ അര്‍ഹയല്ല ..

'' എന്താ അവളുടെ ഒരു തൊലിക്കട്ടി..എങ്ങനെ കഴിയുന്നു ഇവള്‍ക്കൊക്കെ 
ഇങ്ങനെ തലയുയാര്‍ത്തി നടക്കാന്‍"?

"എന്താ അതിനൊരു പ്രയാസം...സ്വന്തം കുഞ്ഞിനെ കൊന്നു തള്ളിയ ഇവള്‍ക്ക് 
ഇങ്ങനെ നടക്കാന്‍ എന്തിനാ തൊലിക്കട്ടി?

എന്നാലും എങ്ങനെ കഴിഞു ഇവള്‍ക്ക്? ഇവളൊരു അമ്മയാണോ?"
 സ്ത്രീകള്‍ പരസ്പരം പറഞ്ഞു കൊണ്ടിരുന്നു...
അപ്പോഴെല്ലാം മരണ വേദന കൊണ്ട് പിടയുന്ന എന്റെ മകന്റെ 
മുഖമായിരുന്നു മനസ്സ് മുഴുവന്‍..
ചെയ്ത തെറ്റിനെ സ്വയം നിരൂപിച്ചു കൊണ്ടും അതിനെ പിന്നെ ന്യായീകരിച്ചു 
കൊണ്ടും ഞാന്‍ ചിന്തിച്ചിരുന്നു 

വധ ശിക്ഷയ്ക്കുള്ള സമയം കാത്തിരുന്നു..
 "ഇല്ല....എന്റെ മകനും ഇനി അങ്ങനെ എണ്ണപ്പെടാന്‍  ജീവിച്ചിരുന്നു കൂടാ..."
ഇടയ്ക്കിടെ മനസ്സ് മന്ത്രിച്ചു..
നാല് വര്ഷം മുന്പ് മരണത്തിനു പോലും വേണ്ടാതെ ജീവിച്ചു ഒടുവില്‍ അന്ത്യ ശ്വാസം വളിച്ച തന്റെ ഭര്‍ത്താവ് മുനിയനെ അവളോര്‍ത്തു..

ആദ്യ ഭര്‍ത്താവ് മരിച്ചതിനു ശേഷം വീട്ടുകാരുടെ നിര്‍ബന്ധത്തിനു 
വഴങ്ങിയാണ് ലോറി ഡ്രൈവറായ അയാളെ വിവാഹം കഴിച്ചത്..

അയാളുടെ ആദ്യ ഭാര്യിലുണ്ടായ കുഞ്ഞുങ്ങള്‍ സമൂഹത്തില്‍ നിന്ന് 
ഒഴിവാക്കപ്പെട്ടവര്‍...

എന്തിനെന്റെ മകനും? അവനെയും സമൂഹം ഒറ്റപ്പെടുത്തും...ഇനി അവനും 
ആ ശപിക്കപ്പെട്ട രോഗത്തിന്റെ വാഹകനായിക്കൂടാ ...ഇനിയും ഭൂമിയില്‍ 
ആവര്‍ത്തിച്ചു കൂടാ...

ആരുടേയും അവഗണന ഏറ്റു വാങ്ങി പിന്നീട് ജീവിതം തിന്നുതീര്‍ക്കുന്നതിലും 
അവനര്‍ഹിക്കുന്നത് ഇപ്പോഴുള്ള സഹതാപമര്‍ഹിക്കുന്ന മരണം തന്നെ...

പിന്നെ ഞാന്‍ ...മാറാരോകങ്ങള്‍ക്ക് അടിമപ്പെട്ടു ഭൂമിക്കു പോലും 
വേണ്ടാത്തവളായി ജീവിക്കണ്ടല്ലോ ..

കൊലക്കയര്‍ മുറുങ്ങുമ്പോഴും  എന്റെ  മനസ്സില്‍ അവന്റെ പിടയുന്ന 
മുഖം....
മനുഷ്യന്റെ നീച വികാരത്തിന് ഒരു രക്തസാക്ഷി കൂടി...
 

അനുശോചനക്കുറിപ്പ്‌

ഇന്നത്തെ ലോകം കമന്റുകള്‍ക്കും ലൈക്കുകള്‍കും പിന്നാലെ ഓടുന്നവരാകുന്നു ...

ദീപസ്തംബം മാഹ്ശ്ചാര്യം എനിക്കും കിട്ടണം ലൈക്‌ എന്ന വ്യവസ്തയിലെതിയിരിക്കുന്നു കാര്യങ്ങള്‍..

ഇങ്ങനെ ഞാനും കമന്റുകളും ലൈക്കുകളും എന്നി തിട്ടപ്പെടുത്തി ഇടയ്ക്കിടെ ബാക്കിയുല്ലവനെ സഹായിച്ചും ജീവിച്ചു മുന്നേറുകയായിരുന്നു..

ഇടയ്ക്കിടെ നമ്മള്‍ നമ്മുടെ കൂട്ടുകാരെയും ലൈക്‌ ചെയ്ത് പ്രോത്സാഹിപ്പിച്ചിരുന്നു. സ്നേഹം കൊണ്ടൊന്നുമല്ല...കൊടുത്താലെ ഇമ്മാതിരി
ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ തിരിച്ച തരുള്ളൂ...

ഇങ്ങനെയിരിക്കുംബോഴാണെനിക്ക് ഒരാശയം ഓര്മ വന്നത്. ഞാനൊരു കവിതയെഴുതി. പക്ഷെ അത് ഫേസ്ബുക്കിലും ബ്ലോഗ്ഗെറിലും ഇടാന്‍ കൊള്ളില്ല.

സംഗതിയുടെ സ്റ്റാന്‍ഡേര്‍ഡ് അറിയാവുന്ന ഞാന്‍ അതൊരു പത്ര മാസികയിലേക്കയച്ചു.

സംഗതി എവിടെയായാലും സംഭവം ഉഷാറാക്കണ്ടേ ? നാല് പേര് കാണണ്ടേ? ഒരു പേര് വരണ്ടേ?

സംഗതി ഏറ്റാലല്ലേ ഒരു വിലയുള്ളൂ? ആദ്യമായി ഒരു പോസ്റ്റ്‌ ഇട്ടു നാല് പേര് ലൈക്‌ അടിച്ചിട്ട് പോകുന്ന പോലൊരു
ചീള് കേസാണോ ഇത്? അല്ല..

ഫേസ്ബുക്ക് പോലൊരു തുക്കടാ സാധനമല്ല ഏതായാലും ഒരു മാസിക...ഇത് വരെ ഒരു പത്രം പോലും വായിക്കാത്ത
ഞാന്‍ അതിനെ പുകഴ്ത്തി ചിന്തിച്ചു കൊണ്ട് എഴുതി കവറിലാക്കി അയച്ചു .

എവിടെ സ്വീകരിക്കാനാണ്‌ എന്നാലോചിചിരിക്കുമ്പോള്‍ അവരുടെ മറുപടി കിട്ടി..

വരുന്ന മാസം മൂന്നാം ലക്കം പ്രസിദ്ധീകരിക്കുമെന്ന്‍.

സംഗതി വെറുതെയല്ല...കണ്ടവന്മാരോക്കെ ബ്ലോഗും തുടങ്ങി ചുമ്മാ പോസ്റ്റുന്ന കാലമാണ്..

മാസികയ്ക്ക് ചുമ്മാ കോളം നിറയ്ക്കാന്‍ എന്തെങ്കിലും വേണ്ടേ?

അങ്ങനെ ഇത് വരെ വിളിക്കാത്തവന്മാരേം വല്ലപ്പോഴും വിളിച്ചു തെറി പറയുന്നവനെയും എന്ന് വേണ്ട
കൂട്ടുകാരന്റെ പെങ്ങളുടെ കൂട്ടുകാരിയുടെ നമ്പര്‍ വരെ തപ്പിയെടുത്തു സംഗതി അറിയിച്ചു.

നല്ല പ്രതികരണങ്ങള്‍ എഴുതി അയക്കാന്‍ വിലപ്പെട്ടതൊക്കെ വാഗ്ദാനങ്ങള്‍ വരെ നല്‍കി .

എവിടെയായാലും അവിടെയും വേണം കമന്റും ലൈക്കും.
അങ്ങനെ ആ സുദിനം വന്നെത്തി..

മാസികയുടെ സബ് എഡിറ്റര്‍ മരണപ്പെട്ടതിനാല്‍ ആ ആഴ്ച അദേഹത്തെ അനുസ്മരിച്ചുള്ള പ്രത്യേക പതിപ്പയതിനാല്‍
എന്റെ കവിത അടുത്ത ലക്കം പ്രസിദ്ധീകരിക്കുമെന്ന് എന്നെ അവര്‍ വിളിച്ചറിയിച്ചു..

പോട്ടെ...അവരുടെ തെറ്റല്ലല്ലോ..

ആ ആഴ്ചയുടെ പ്രതികരണക്കുരിപ്പുകളുടെ എണ്ണം കണ്ടു മാസിക അതികൃതര്‍ ഞെട്ടി..ഒരു അനുസ്മരനപ്പതിപ്പിനു ഇത്രയും പ്രതികരണങ്ങളോ?
അവര്‍ അതിലൊന്ന്  പൊട്ടിച്ചു വായിച്ചു..

" കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച കവിത വളരെ നന്നായിട്ടുണ്ട്..വളരെ റൊമാന്റിക്‌...കവിക്ക് അഭിനന്ദനങ്ങള്‍''