Follow us on:

സായാന്ഹ സൂര്യന്‍

സായാഹ്നങ്ങളെ ഞാന്‍ ഭയന്നിരുന്നു .

പ്രതീക്ഷകളുമായോരോ ദിനവും

ഞാന്‍ കാത്തിരിക്കാറുണ്ടായിരുന്നു..

വിലപിടിച്ച ഒരു ചെറു ചിരിക്കു വേണ്ടി ..

പക്ഷെ...എന്നും എന്നെ നോവിച്ചു കൊണ്ട്

സന്ധ്യകള്‍ കടന്നു വരാറുണ്ടായിരുന്നു ..

സ്കൂളവധി കഴിഞ്ഞ ഒരു ചെറു കുട്ടിയുടെ

വെമ്പലായിരുന്നു അന്നെനിക്ക് ..

എല്ലാം നഷ്ടപ്പെട്ട പകലിനെ ഞെരുക്കിയെടുത്തു

കൊണ്ട് സൂര്യന്‍ മായുന്ന നേരം..

ഇരുളും മുന്നേ തന്നരുമ കുഞ്ഞിനെ

കാണാന്‍ കിളികള്‍ ചിലച്ചു കുതിക്കുമ്പോള്‍

ചെറു കിതപ്പോടെ എന്നുമ്മ

വന്നെന്നെ തഴുകുമായിരുന്നു.

മരണ സമയമടുത്ത വയോധികനെപ്പോലെ

ചുവന്ന മാനം എന്നെ  നോക്കി

എങ്ങോ പോയൊളിക്കുന്ന കാര്‍മുഘിലിനും

നഷ്ടബോധം മാത്രം ...

നേര്‍ത്തൊരു ഭീതിയും .....

ഉമ്മയുടെ കൈ പിടിച്ചു നടക്കുമ്പോള്‍

എന്റെ വിഷാദം അവരുടെ കണ്ണുകളിലും

ഞാന്‍ കണ്ടിരുന്നു...






അസ്തമയ സൂചകമായ കാറ്റിനു പോലുമുണ്ടായിരുന്നു

നേര്‍ത്ത കണ്ണീരിന്റെ തണുപ്പ് ..


മഴ നനഞ്ഞു വിറച്ചു കൂടണയാന്‍

കുതിക്കുന്ന ചെറു കിളികളും എന്നെ  നോക്കി .

ഓരോ ദിനവും മരിച്ചു വീഴുകയാണ്

തന്റെ കര്‍മം പിന്‍ഗാമിയെ ഏല്‍പ്പിച്ചു കൊണ്ട് .

രാത്രിയുടെ ജനനത്തിനു വേണ്ടി

രക്തസാക്ഷിയാവുന്നു ...

ആരോടും പരിഭവമില്ലാതെ എന്നും

അവര്‍ യാത്രയാവുന്നു..

അവരുടെ യാത്രാമൊഴി കിളികള്‍ നമ്മെ അറിയിക്കുന്നു

നിസ്സഹായനായി സൂര്യനും .

ആ സന്ധ്യകള്‍ ഞാനിന്നും കാണുന്നു..

സ്വയം കത്തിതീര്‍ന്നു ക്ഷയിച്ച

അസ്തമയ സൂര്യന്‍

എന്നെ തന്നെയാണോ നോക്കുന്നത് ?